ഭൂകമ്പങ്ങളും വര്‍ഗീയകലാപങ്ങളും ചിതറിപ്പിച്ച മനുഷ്യരുടെ തേങ്ങലാണ് ഇസന്പൂരിലെ സൂര്യകാന്തിപ്പാടങ്ങള്‍. അപരത്വത്തിന്റെ വിളനിലങ്ങളായ കോളനികളും സൊസൈറ്റികളും മനുഷ്യഹൃദയങ്ങളെ മുറിച്ചുമാറ്റുന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഈ നോവല്‍. ഗുജറാത്തിനുള്ളില്‍ ജീവിച്ച് അനുഭവിച്ച യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നോവലിസ്റ്റ് തന്റെ കാഴ്ചപ്പാടിന്റെ മുനകൂര്‍പ്പിക്കുന്നത്. മണിനഗറും റെയില്‍വേ കോളനി റോഡും മുറ്റത്ത് തണല്‍വിരിച്ച പേരാല്ച്ചില്ലകളില് ചേക്കേറുന്ന പക്ഷികളുടെ ചിലമ്പലുകളും ഇപ്പോഴും ഓര്‍മ്മകളില്‍നിന്നും വിട്ടുമാറുന്നില്ല എന്ന് എഴുതുമ്പോള്‍ ഒരു തേങ്ങലിന്റെ ധ്വനി നാം കേള്‍ക്കുന്നു. ഇത്തരം തേങ്ങലുകളാണ്, ഉറവവറ്റാത്ത മനുഷ്യത്വത്തിന്റെ പ്രവാഹമാണ് ഈ നോവലിലെമ്പാടും ഊര്‍വ്വരത പകര്‍ന്ന് നിലകൊള്ളുന്നത്.
₹190.00 Original price was: ₹190.00.₹180.00Current price is: ₹180.00.
ഇസൻപൂരിലെ സൂര്യകാന്തിപ്പാടങ്ങൾ
In stock
Meet The Author
Related products
Orange/ഓറഞ്ച്/ജോസി വാഗമറ്റം
അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”
“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”
“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”
വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.
വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ
Writing that engages readers. Malayali's favorite novelist, Josy Vagamattam
Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).
1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി
ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.
ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.
ടിബറ്റൻ പെൺകുട്ടി ജാൻസിയുടെയും മേരി അമ്മയുടെയും ഹൃദയസ്പർശിയായ കഥയാണിത്.
ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Tibetan girl Jancy and mary amma.
അതാണെന്റെ അച്ഛന്
Aana Doctor/ആന ഡോക്ടർ/ജയമോഹൻ
ആനഡോക്ടർ എന്നറിയപ്പെട്ട ഡോ.വി.കൃഷ്മമൂർത്തിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ജയമോഹൻ എഴുതിയ അസാധാരണമായ നോവൽ.
ഡോ.കെ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഡോ.വി.കൃഷ്ണമൂർത്തിയുടെ ജീവിതം ആനകൾക്കായി സമർപ്പിച്ചതായിരുന്നു.
An unusual novel written by Jayamohan with Dr. V. Krishnamurthy,
popularly known as the Aanadoctor, as the main character.
Dr. V. Krishnamurthy's life was dedicated to elephants.
Reviews
There are no reviews yet.