അടിയന്തരാവസ്ഥ ഇന്ത്യാക്കാരോട് ചെയ്തത് ഇനിയും പൂര്‍ണ്ണമായ തലത്തില്‍ പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ അധികമാരും അറിയാത്ത ഒരേട് പുറത്തുകൊണ്ടുവരികയാണ് ടി ഗോപി ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥയിലൂടെ. ‘നക്സലൈറ്റ് മുദ്ര’ കുത്തപ്പെട്ട് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പലായനം ചെയ്ത് ഒളിവുജീവിതം നയിച്ച് അന്വേഷണ ഏജന്‍സികളുടെ കൊടിയ പീഡനങ്ങള്‍ക്കും കാരാഗൃഹവാസത്തിനും ഇടയാക്കിയ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നുള്ള ചില ഏടുകളാണ് ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഇന്ത്യന്‍ കുട്ടിയുടെ അനുഭവകഥ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ അനുഭവം കൂടിയാണ്.
₹310.00 Original price was: ₹310.00.₹300.00Current price is: ₹300.00.
ഒരു ഇന്ത്യൻ കുട്ടിയുടെ അനുഭവകഥ
Only 2 left in stock
Meet The Author
Related products
Kadalasu Thony/കടലാസു തോണി/ജോയ് സി
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ്റെ നോവൽ.
Kadalasu Thoni is a story of tsunami survival.
A novelist who has touched the heart of the human mind
മനുഷ്യമനസ്സിൻ്റെ ഹൃദയം തൊട്ടറിഞ്ഞ നോവലിസ്റ്റിൻ്റെ കടലാസു തോണി.
കടലാസ് തോണി സുനാമി അതിജീവനത്തിൻ്റെ കഥയാണ്.
ആ നിമിഷങ്ങളിൽ മാമച്ചൻ മുതലാളിയെപ്പോലെ ദൈന്യനും
നിസ്സഹായനുമായ ഒരു മനുഷ്യൻ താന്നിക്കരയിൽ
വേറെയുണ്ടായിരുന്നില്ല.
മാമച്ചൻ മുതലാളിയുടെ മകളുണ്ടായിരുന്നോ
എന്ന് പലർക്കും നിശ്ചയമില്ല.
ആരോ പറഞ്ഞു.
"കുറച്ചു പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്,
അക്കൂട്ടത്തിലെങ്ങാനും കാണും."
Urmmila / ഊർമ്മിള / പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
വിരഹവിഷാദങ്ങളുടെ ഋതുക്കൾ കടഞ്ഞെടുത്ത ജന്മമായിരുന്നു ഊർമ്മിളയുടേത്.
അന്തഃപുരത്തിനുള്ളിലെ സുഖദുഃഖങ്ങൾക്കിടയിലും അവരുടെ തരളിത ഹൃദയം ഒരിറ്റ് സ്നേഹത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു.
പ്രണയവും ഹർഷവും സ്വപ്നസദൃശമായ നിമിഷവും കൂടിക്കലർന്ന ഊർമ്മിളയുടെ ജീവിതാനുഭവങ്ങളെ വികാരസാന്ദ്രമായ ഭാഷയിൽ അവതരിപ്പിക്കുന്ന നോവൽ.
Urmila's birth was marked by periods of grief.
Despite the pleasures and sorrows inside the palace,
their thin hearts were thirsting for one love.
The novel presents Urmila's life experiences in an emotional language,
mixed with love, joy and a dream-like moment.
Urmila / ഊർമ്മിള Malayalam Novel Unnikrishnan Potty
അതാണെന്റെ അച്ഛന്
Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി
ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.
ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.
ടിബറ്റൻ പെൺകുട്ടി ജാൻസിയുടെയും മേരി അമ്മയുടെയും ഹൃദയസ്പർശിയായ കഥയാണിത്.
ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Tibetan girl Jancy and mary amma.
Nagaragali/ നഗരഗലി
ദാരിദ്ര്യത്തിനും സംഘർഷങ്ങൾക്കും മീതെ പെയ്തിറങ്ങിയ ഉത്തരവാദിത്വത്തിൽ ജീവിതംതേടി രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട മൂന്ന് പെൺകുട്ടികൾ. സ്വപ്നങ്ങളും പേറി അവർ ചെന്നെത്തുന്നത് യാഥാർത്ഥ്യങ്ങളുടെ അടക്കിപ്പിടിച്ച നിലവിളികളിലേക്കും. ജീവിതത്തിന്റെ നേർകാഴ്ചകൾ ഒരു മറയുമില്ലാതെ തുന്നിച്ചേർത്ത ആഖ്യായിക. കേട്ടുപരിചയിച്ച നോവൽ വാർപ്പുകളിൽനിന്നും തികച്ചും വിഭിന്നമായി സമകാലിക ഇന്ത്യൻരാഷ്ട്രീയത്തിന്റെ നേർചിത്രം. മനുഷ്യ സങ്കടങ്ങളെ തീവ്രമായി കോറിയിട്ട് ചോരപ്പുളയലുകൾകൊണ്ട് ഭീതിപ്പെടുത്തുന്ന നോവൽ.
Reviews
There are no reviews yet.