വിര്‍ജീനിയ വുള്‍ഫിന്റെ രചനാശൈലിയില്‍ കാതലായ മാറ്റം പ്രകടമായ നോവലാണ് ജേക്കബിന്റെ മുറി (ഖമരീയ’ െഞീീാ, 1922). ജേക്കബ് ഫ്ളന്റേഴ്സ് എന്ന കഥാനായകനെ മുന്‍നിര്‍ത്തിയാണ് നോവല്‍ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ തൊട്ടുമുമ്പാണ് ഈ നോവലിലെ കഥാകാലം. യുദ്ധപൂര്‍വ്വനാളുകളുടെ പ്രസന്നദിനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രചന. ആധുനികതയുടെ നൂതന രചനാശൈലി ഈ നോവലിന്റെ സവിശേഷതയായി അടയാളപ്പെടുത്തപ്പെടുന്നു.
₹380.00 Original price was: ₹380.00.₹370.00Current price is: ₹370.00.
ജേക്കബിന്റെ മുറി
Only 1 left in stock
Meet The Author
Related products
Indulekha novel/ഇന്ദുലേഖ – ഒ. ചന്തുമേനോൻ
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോൻ്റെ ഇന്ദുലേഖ(indulekha novel).
1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവുംഅന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവൻ്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.
Nagaragali/ നഗരഗലി
ദാരിദ്ര്യത്തിനും സംഘർഷങ്ങൾക്കും മീതെ പെയ്തിറങ്ങിയ ഉത്തരവാദിത്വത്തിൽ ജീവിതംതേടി രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട മൂന്ന് പെൺകുട്ടികൾ. സ്വപ്നങ്ങളും പേറി അവർ ചെന്നെത്തുന്നത് യാഥാർത്ഥ്യങ്ങളുടെ അടക്കിപ്പിടിച്ച നിലവിളികളിലേക്കും. ജീവിതത്തിന്റെ നേർകാഴ്ചകൾ ഒരു മറയുമില്ലാതെ തുന്നിച്ചേർത്ത ആഖ്യായിക. കേട്ടുപരിചയിച്ച നോവൽ വാർപ്പുകളിൽനിന്നും തികച്ചും വിഭിന്നമായി സമകാലിക ഇന്ത്യൻരാഷ്ട്രീയത്തിന്റെ നേർചിത്രം. മനുഷ്യ സങ്കടങ്ങളെ തീവ്രമായി കോറിയിട്ട് ചോരപ്പുളയലുകൾകൊണ്ട് ഭീതിപ്പെടുത്തുന്ന നോവൽ.
Pakida/പകിട/എൻ.കെ.ശശിധരൻ
Pakida author n k Sasidharan, മഹാഭാരതത്തിലെ ശകുനിയുടെ കഥ നോവല്‍രൂപത്തില്‍. വ്യത്യസ്തമായ വായനാനുഭവം.
ഒരു ബൊഹീമിയന്‍ ഡയറി
Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി
ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.
ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.
ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Jancy and mary amma.










Reviews
There are no reviews yet.