ദൈവം നായയ്ക്കു കൂടി അവകാശപ്പെട്ടതല്ലേ എന്നു ഞാന്‍ വാദിച്ചു. ഞങ്ങള്‍ രണ്ടാളും ഭക്തജനങ്ങളുടെ തല്ലു കൊള്ളാതെ അവിടെനിന്ന് കടക്കാനായതുതന്നെ വലിയ കാര്യം. അങ്ങനെയാണ് മഹാനഗരത്തിലെ എന്റെ എട്ടാമത്തെ ജോലിയും നഷ്ടപ്പെട്ടത്. ആ കാറില്‍ എന്നെ കയറ്റി ഒരു ബാറിലേക്ക് കൊണ്ടുപോയതായിരുന്നു ഡോക്ടര്‍. അവിടെവച്ചാണ് ഞങ്ങളുടെ സംഭാഷണത്തില്‍ ദൈവം കേറിവന്നത്. ഞാന്‍ ജന്മംകൊണ്ട് ക്രിസ്ത്യാനിയാണെന്ന് അവിടെ വച്ചു തുറന്നു പറഞ്ഞു. അതിഷ്ടപ്പെട്ട ഡോക്ടര്‍ എന്നെ കെട്ടിപ്പിടിച്ചു. അന്നു മുതല്‍ കൂടെക്കൂട്ടി. ദൈവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഒരു സഹായി ആകണമെന്നും പറഞ്ഞു.
₹300.00 Original price was: ₹300.00.₹290.00Current price is: ₹290.00.
ദൈവികം
Only 2 left in stock
Meet The Author
Related products
മിയ കുള്‍പ്പ
Orange/ഓറഞ്ച്/ജോസി വാഗമറ്റം
അങ്കിളെന്താ വാതിൽ തുറക്കാത്തെ? അച്ഛനാ വന്നിരിക്കുന്നെ.”
“എന്തു വിശ്വസിച്ച് വാതിലു തുറക്കും മോളേ. ഒന്നാമത് മഹേഷ് ഇവിടില്ല.”
“മഹേഷ് ഇവിടില്ലെങ്കിൽ വാതിൽ തുറക്കാൻ വയ്യേ. മഹേഷ് വരാതെ തുറക്കരുതെന്നും പറഞ്ഞ് അടിച്ചിട്ടിട്ടു പോയ വാതിലാണോ ഇത്?”
വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്. മലയാളിയുടെ പ്രിയ നോവലിസ്റ്റ്, ജോസി വാഗമറ്റം.
വായിക്കുന്തോറും ഇഷ്ടം കൂടുന്ന നോവൽ
Writing that engages readers. Malayali's favorite novelist, Josy Vagamattam
ക്യംതക്കാലത്തെ സൂത്താറകൾ
Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി
ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.
ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.
ടിബറ്റൻ പെൺകുട്ടി ജാൻസിയുടെയും മേരി അമ്മയുടെയും ഹൃദയസ്പർശിയായ കഥയാണിത്.
ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Tibetan girl Jancy and mary amma.
Reviews
There are no reviews yet.