സെക്രട്ടേറിയറ്റില്‍ ജോലിചെയ്യുകയും പിരിഞ്ഞുപോകുകയും ചെയ്ത പല തലമുറകളില്‍പെട്ട ഉദ്യോഗസ്ഥരായ വ്യക്തികളുടെ ജീവിതത്തിന്റെ അടരുകള്‍ ചിത്രീകരിച്ചുകൊണ്ടാണ് രാജശേഖരന് തന്റെ പ്രമേയത്തിന് രക്തവും അസ്ഥിയും മാംസവുമുള്ള ആഖ്യാനരൂപം നല്‍കിയിരിക്കുന്നത്. വടക്കേ മലബാറില്‍ നിന്ന് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായി വന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചുള്ള ഇതിവൃത്തത്തില്‍ അയാളുടെ ജീവിതം മാത്രമല്ല മറ്റു പലരുടെ ജീവിതങ്ങളും ഇടകലരുന്നു. നായക കഥാപാത്രത്തിന്റെ ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ജീവിതകഥയെക്കാളുപരി തന്റെ പ്രമേയത്തിന്റെ ഫലപ്രദമായ ആവിഷ്കാരത്തിനുതകുന്ന വിധം പലരുടെയും ജീവിതാവസ്ഥകളുടെ ആഖ്യാനം നോവലിലുണ്ട്. ഡോ. കെ എസ് രവികുമാര്‍
₹550.00 Original price was: ₹550.00.₹540.00Current price is: ₹540.00.
സെക്രട്ടേറിയറ്റ്
Only 2 left in stock
Meet The Author
Related products
Urmmila / ഊർമ്മിള / പി.എൻ.ഉണ്ണിക്കൃഷ്ണൻ പോറ്റി
വിരഹവിഷാദങ്ങളുടെ ഋതുക്കൾ കടഞ്ഞെടുത്ത ജന്മമായിരുന്നു ഊർമ്മിളയുടേത്.
അന്തഃപുരത്തിനുള്ളിലെ സുഖദുഃഖങ്ങൾക്കിടയിലും അവരുടെ തരളിത ഹൃദയം ഒരിറ്റ് സ്നേഹത്തിനു വേണ്ടി ദാഹിക്കുകയായിരുന്നു.
പ്രണയവും ഹർഷവും സ്വപ്നസദൃശമായ നിമിഷവും കൂടിക്കലർന്ന ഊർമ്മിളയുടെ ജീവിതാനുഭവങ്ങളെ വികാരസാന്ദ്രമായ ഭാഷയിൽ അവതരിപ്പിക്കുന്ന നോവൽ.
Urmila's birth was marked by periods of grief.
Despite the pleasures and sorrows inside the palace,
their thin hearts were thirsting for one love.
The novel presents Urmila's life experiences in an emotional language,
mixed with love, joy and a dream-like moment.
Urmila / ഊർമ്മിള Malayalam Novel Unnikrishnan Potty
Omanathinkalpakshi/ജോയ്സി/ഓമനത്തിങ്കൾപക്ഷി
ചരൽപാതയുടെ അരികുചേർന്ന് ഓട്ടോറിക്ഷ നിന്നു. അതിലിരുന്നുകൊണ്ടുതന്നെ ജാൻസി തന്റെ തറവാടിനുനേർക്കു നോക്കി. omanathinkalpakshi josy vagamattom novel
പതിനൊന്നുമാസത്തെ ഇടവേള ആ വീടിനോ പരിസരത്തിനോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അവൾക്കു തോന്നി. ഇന്നലെയാണ് താനവിടെ നിന്ന് ഇറങ്ങിപ്പോയതെന്നുപോലും തോന്നിപ്പോയി.
അവൾ ഓട്ടോയിൽനിന്ന് ഇറങ്ങി. പിന്നാലെ മേരിയമ്മയും ഇറങ്ങി.
”ഒരഞ്ചുമിനിറ്റുനേരത്തെ താമസംവരും. തിരിച്ചുനിർത്തിയേക്ക്.”
മേരിയമ്മ ഓട്ടോറിക്ഷക്കാരനോട് പറയുന്നത് അവൾ കേട്ടു.
നെഞ്ചിൽ പെരുമ്പറയാണ് മുഴങ്ങുന്നത്.
ഭയചകിതയായിനിന്ന അവളോട് മേരിയമ്മ ചോദിച്ചു:
”ഇതാണ് നിന്റെ വീട് അല്ലേ?”
”അതെ.”
”എന്തിനാ പേടിക്കുന്നെ? സ്വന്തം വീടല്ലേ…”
ശരിയാണെന്ന് ഒരുനിമിഷം അവൾക്കു തോന്നി. കൊത്തിയെടുത്ത കല്ലുകൾകൊണ്ട് ഉണ്ടാക്കിയ വീതിയുള്ള പടികൾ. ഇരുവശത്തും കൽത്തൂണുകൾ. തൊടിയിൽ വെളുത്ത പൂക്കളേന്തിയ കാപ്പിച്ചെടികൾ. കാപ്പിപ്പൂവിന്റെ മണം.
പടികൾ ഒന്നൊന്നായി കയറുമ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു. അന്ന് കേറുകയും ഇറങ്ങുകയും ചെയ്യുമ്പോൾ പടിയെണ്ണുന്നത് ഒരു വിനോദമായിരുന്നു. പതിനാറു പടികൾ.
പാതിയെത്തിയപ്പോൾ ജാൻസി നിന്നു.
ജാൻസിയും മേരിയമ്മയും ജോജിയും അങ്ങനെ നമ്മളിഷ്ടപ്പെട്ട് മനസ്സിൽ താലോലിച്ച് പോകുന്ന ഒരു പിടി കഥാപാത്രങ്ങൾ.
ടിബറ്റൻ പെൺകുട്ടി ജാൻസിയുടെയും മേരി അമ്മയുടെയും ഹൃദയസ്പർശിയായ കഥയാണിത്.
ഓമനത്തിങ്കൾപക്ഷി ജോസി വാഗമറ്റം നോവലുകൾ, ഒരു സൂപ്പർഹിറ്റ് നോവൽ –
Jhansi, Meriamma and Joji are a handful of characters that we like and care about. It is a captivating and heartfelt story of Tibetan girl Jancy and mary amma.
ജേക്കബിന്റെ മുറി
Neelachedayan
ഘാതക് കമാൻഡോ ജയരാമൻ.കാശ്മീരിലെ മഞ്ഞുമലകളിൽ പാക് പടയോടും, ലഡാക്കിലെ ഗൽവാനിൽ ചൈനീസ് പട്ടാളത്തോടും പോരാടിയ ധീര സൈനികൻ.ഒരു നാൾ ജയരാമന്റെ സഹോദരൻ ഗോകുൽരാമൻ ഭൂമുഖത്തുനിന്നും ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാകുന്നു.വോളന്ററി റിട്ടയർമെന്റ് വാങ്ങി നീതി തേടി കേരളത്തിലെത്തിയ ജയരാമനെതിരെ അണിനിരന്നത് മയക്കുമരുന്നു മാഫിയാകളും കോടീശ്വര കുബുദ്ധികളും അധികാരരാഷ്ട്രീയ ക്രിമിനലുകളും ഉദ്യോഗസ്ഥ ദുർഭൂതങ്ങളും ഒന്നിച്ചു കൈകോർത്ത വൻ ശത്രു വ്യൂഹം!
Reviews
There are no reviews yet.